തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/I7wOVFE0hHEHIQJH3oxQdZ 👉 Facebook https://www.facebook.com/chennaimalayalimedia 👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
തിരുവനന്തപുരം:കോവിഡ് വ്യാപനംവീണ്ടും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ് കേരളത്തില്‍. ഈ സാഹചര്യത്തില്‍ വരാനിരിക്കുന്ന ഒരാഴ്ച സംസ്ഥാനത്തിന് നിര്‍ണായകമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ഒമിക്രോണ്‍ വ്യാപനത്തെ മൂന്നാം തരംഗമായി കണക്കാക്കി മുന്നൊരുക്കങ്ങള്‍ ആരംഭിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്ന് ചേരുന്ന മന്ത്രസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കും.

അതേസമയം കേരളത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണോ എന്നും ഇന്ന് തീരുമാനിക്കും.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ പതുക്കെയാണ് വ്യാപനം ആരംഭിച്ചത്. എങ്കിലും ഇത് ഉയര്‍ന്നുവരികയാണ്. സംസ്ഥാനത്ത് ഇന്നലെ 3600 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 25 ദിവസങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
കേരളത്തില്‍ പതുക്കെ മാത്രമേ വ്യാപനം കുറയൂ എന്നും ഒമിക്രോണ്‍ കൂടുതല്‍ പേരിലേക്ക് പകരാന്‍ സാധ്യതയുളളതിനാല്‍ അതീവ ജാഗ്രത വേണമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചാല്‍ നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടവരും. അതേസമയം സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇന്നലെ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചിരുന്നു. അടച്ചിട്ട ഹാളുകളില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 75 ആയി കുറച്ചു. തുറസ്സായ സ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികള്‍ക്ക് 150 പേര്‍ക്ക് പങ്കെടുക്കാം. നേരത്തേ 150 പേര്‍ക്കും 200 പേര്‍ക്കുമായിരുന്നു അനുമതി. ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ വീടുകളില്‍ കൊറോണ ചികിത്സയില്‍ കഴിയുന്നവര്‍ക്കുള്ള ചികിത്സാ പ്രോട്ടോക്കോള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കും.
