തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ: നഗരത്തിൽ പൊതു ഗതാഗത സംവിധാനങ്ങളിൽ വിദ്യാർഥികൾ നടത്തുന്ന ഫുട്ബോർഡ് യാത്രയ്ക്കും പൊതു സ്ഥലങ്ങളിലെ അതിരുവിട്ട പെരുമാറ്റങ്ങൾക്കും തടയിടാൻ വിദ്യാഭ്യാസ വകുപ്പ് നടപടികളാരംഭിച്ചു. കോവിഡ് പനത്തെ തുടർന്ന് അടച്ചിരുന്ന സ്കൂളുകൾ തുറന്നതിനു ശേഷം ബസുകളിലും ട്രെയിനുകളിലും യാത്ര ചെയ്യുന്ന വിദ്യാർഥികളുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചു നിരവധി പരാതികൾ ഉയർന്നിരുന്നു. ട്രാഫിക് പൊലീസിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടികൾ നടത്തിയെങ്കിലും കാര്യമായ വ്യത്യാസങ്ങൾ കാണാത്തതിനെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് കൂടുതൽ നടപടികൾ ആസൂത്രണം ചെയ്യുന്നത്. പ്രശ്നക്കാരായ കുട്ടികളെ കണ്ടെത്താൻ ജില്ലാ വിദ്യാഭ്യാസ ഓഫിസർമാർ ക്ക് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി.
സ്കൂൾ കോളജ് വിദ്യാർഥികൾ അപകടകരമായ രീതിയിൽ ബസുകളുടെയും സബർബൻ ട്രെയിനുകളുടെയും ഫുട്ബോർഡുകളിൽ തൂങ്ങി നിന്നു യാത്ര ചെയ്യുന്നത് നഗരത്തിലെ പതിവു കാഴ്ചയാണ്. അടുത്തിടെ ആർക്കോണത്തിനടുത്ത് ഫുട്ബോർഡിൽ യാത്ര ചെയ്ത ഒരു വിദ്യാർഥി ബസിൽ നിന്നു വീണു മരിച്ചിരുന്നു. കോളജ് വിദ്യാർഥികളെ അനുകരിച്ച് സ്കൂൾ വിദ്യാർഥികളും ബസിനു മുകളിൽ കയറി യാത്ര ചെയ്യുന്നതും ബസിനുള്ളിലെ മറ്റു യാത്രക്കാർക്ക് അലോസരം സൃഷ്ടിക്കുന്നതും പതിവായിട്ടുണ്ട്.