ചെന്നൈ : വൈദ്യുതി വകുപ്പ് ജീവനക്കാരുടെ സമരത്തെ തുടർന്ന് പുതുച്ചേരിയിൽ ദുരിതത്തിലായത് പൊതുജനം. വൈദ്യുതി വിതരണ സംവിധാനം സ്വകാര്യ കമ്പനിയെ ഏൽപിക്കാൻ സർക്കാർ തീരുമാനിച്ചതിനെതിരെയാണു ജീവനക്കാർ സമരം ആരംഭിച്ചത്. പ്രതിഷേധം ശക്തിപ്പെടു ത്തുന്നതിന്റെ ഭാഗമായി ജീവനക്കാർ വൈദ്യുത ബന്ധം വിഛേദിച്ചതോടെ പലയിടങ്ങളും ഇരുട്ടിലായി.
ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് വൈദ്യുത ബന്ധം പിന്നീടു ഘട്ടംഘട്ടമായി പുനഃസ്ഥാപിച്ചു. സമരം തുടരുന്നതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന് 120 പേരടങ്ങിയ ദ്രുതകർമസേനയെ വിവിധയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. അതേസമയം, ജീവനക്കാർ ജോലിയിൽ തിരിച്ചെത്തിയി ല്ലെങ്കിൽ ശക്തമായ നടപടി എടുക്കുമെന്ന് ലഫ്.ഗവർണർ തമിഴിസൈ സൗന്ദർരാജൻ മുന്നറിയിപ്പ് നൽകി.
അവശ്യസേവന പരിപാലന നിയമപ്രകാരം കേസെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.വൈദ്യുതി വിതരണ സംവിധാനം സ്വകാര്യ കമ്പനിയെക്കാൻ കഴിഞ്ഞ 27നാണു സർക്കാർ തീരുമാനിച്ചത്. ഇതിന്റെ ചുവടു പിടിച്ച് വൈദ്യുതി വകുപ്പ്കഴിഞ്ഞ ദിവസം കരാർ ക്ഷണിച്ചു. അതേസമയം, തീരുമാനം പിൻവലിക്കണമെന്ന് ഡിഎംകെ, കോൺഗ്രസ്, പിഎം കെ തുടങ്ങിയ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്.