ചെന്നൈ :ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനുള്ള നിരോധനം കർശനമാക്കി കോർപറേഷൻ. കഴിഞ്ഞ ദിവസം വിവിധ ഇടങ്ങളിലായി നടത്തിയ പരിശോധനയിൽ 10,000 രൂപയാണു പിഴ ഈടാക്കിയത്. ജനങ്ങൾ കൂടുതലായി എത്തിയ മറീന, ബെസന്റ് നഗർ, തിരുവാൺമിയൂർ തുടങ്ങിയ ബീച്ചുകളിലാണു പ്രധാനമായും പരിശോധന നടത്തിയത്. എല്ലാ ദിവസവും പരിശോധന നടത്തുമെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു.
ദുര്‍ഗാ പൂജക്കിടെ പന്തലില്‍ തീ പടര്‍ന്നു, രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര് മരിച്ചു, 60 പേര്‍ക്ക് പരിക്ക്
വാരണസി : ദുര്‍ഗാ പൂജക്കിടെ പന്തലില്‍ തീ പടര്‍ന്ന് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര് മരിച്ചു. അറുപത് പേര്‍ക്കാണ് പൂജക്കിടെയുണ്ടായ അഗ്നി ബാധയില്‍ പരിക്കേറ്റത്.
ഉത്തര്‍ പ്രദേശിലെ ധദോഹിയില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം. പന്തലില്‍ ആരതി നടക്കുന്നതിനിടെ രാത്രി ഒമ്ബത് മണിയോടെയാണ് അഗ്നിബാധയുണ്ടായത്. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടത്തിന് കാരണമായതെന്നാണ് കരുതുന്നത്. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.
45 വയസ്സുള്ള സ്ത്രീയും 12 വയസ്സുള്ള ആണ് കുട്ടിയും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. പത്തുവയസ്സ് കാരന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു.
ഇതോടെ മരണം മൂന്നായതായി ജില്ലാ മജിസ്ട്രേറ്റ് ഗൗരംഗ് രതി പറഞ്ഞു. 150 ഓളം പേര് ദുര്‍ഗ പൂജയ്ക്കായി സംഭവ സ്ഥലത്തി എത്തിയിരുന്നു. അപകടം നടന്നതിനെ കുറിച്ച് അന്വേഷിക്കുമെന്ന് ഗൗരംഗ് രതി പറഞ്ഞു.