ചെന്നൈ: കേന്ദ്ര പരിസ്ഥിതിവകുപ്പും തമിഴ്നാട് മലിനീകരണ നിയന്ത്രണബോർഡും വിവിധ സന്നദ്ധസംഘടനകളും ചേർന്ന് ശുചീകരിച്ചു. ശുചീകരണപ്രവർത്തനത്തിൽ 200-ലധികം സന്നദ്ധപ്രവർത്തകർ പങ്കെടുത്തു. കോളേജ് വിദ്യാർഥികളും സജീവമായിരുന്നു. ബീച്ചിലെ പ്ലാസ്റ്റിക്കുകളും മറ്റ് പാഴ്വസ്തുക്കളുമാണ് നീക്കം ചെയ്തത്.
പൊതുസ്ഥലങ്ങളിൽ പ്ലാസ്റ്റിക്കുകളും മറ്റു മാലിന്യവും വലിച്ചെറിയരുതെന്ന സന്ദേശം പൊതുജനങ്ങളിലേക്ക് പകർന്നുനൽകാനാണ് ബസന്ത് നഗർ വൃത്തിയാക്കിയതെന്ന് ചടങ്ങിൽ പങ്കെടുത്ത ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ പറഞ്ഞു. ഒരു ദിവസംമാത്രം വൃത്തിയാക്കിയാൽ ബീച്ചുകൾ മാലിന്യമുക്തമാക്കാൻ കഴിയുമെന്ന് കരുതുന്നില്ല.
എന്നാൽ, എല്ലാവരിലും ബോധവത്കരണം നടത്താനാണ് ഇത്തരം നീക്കങ്ങളിലൂടെ ശ്രമിക്കുന്നത് -മന്ത്രി പറഞ്ഞു. ചെന്നൈ കോർപ്പറേഷൻ കമ്മിഷണർ ഡോ. ജെ. രാധാകൃഷ്ണൻ, ചെന്നൈ കളക്ടർ അമൃതജ്യോതി തുടങ്ങിയവർ പങ്കെടുത്തു. ചെങ്കൽപ്പെട്ട് ജില്ലയിലെ കോവളം, കന്യാകുമാരി ജില്ലയിലെ മാനാകുഡി ബീച്ചും വിവിധ സന്നദ്ധസംഘടനകളും കോളേജ് വിദ്യാർഥികളും ചേർന്ന് ശുചീകരിച്ചു.