പാക്കറ്റില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ ഒരു ബിസ്‌ക്കറ്റ് കുറഞ്ഞതിന് ഉപഭോക്താവിന് ഒരു ലക്ഷം രൂപ കമ്ബനി നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി.ഐടിസിയുടെ ഉടമസ്ഥതയിലുള്ള സണ്‍ഫീസ്റ്റ് മാരി ഗോള്‍ഡ് ബിസ്റ്റക്കറ്റ് വാങ്ങിയ ഉപഭോക്താവിനാണ് കമ്ബനി നഷ്ടപരിഹാരം നല്‍കേണ്ടത്.ബിസ്‌ക്കറ്റിന്റെ പായ്ക്കറ്റില്‍ 16 എണ്ണം ഉണ്ടാകുമെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ചെന്നൈ സ്വദേശിയായ ദില്ലിബാബു തുറന്നുനോക്കിയപ്പോള്‍ 15 എണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത് ചൂണ്ടിക്കാട്ടി കടക്കാരനെ സമീപിച്ചെങ്കിലും അദ്ദേഹം കയ്യൊഴിഞ്ഞു.
ബിസ്‌ക്കറ്റ് നിര്‍മ്മാതാക്കളായ ഐ ടി സിയെ സമീപിച്ചെങ്കിലും കൃത്യമായ വിശദീകരണം ലഭിച്ചില്ല. ഇതോടെ ഉപഭോക്താവ് ഉപഭോക്തൃ കോടതിയെ സമീപിച്ചു.ഐടിസി കമ്ബനി ഒരു ദിവസം 50 ലക്ഷം ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഒരു ബിസ്‌ക്കറ്റിന് 75 പൈസ വച്ച് കണക്കുകൂട്ടിയാല്‍, പൊതുജനങ്ങളെ കബളിപ്പിച്ച് കമ്ബനി 29 ലക്ഷത്തോളം രൂപയാണ് സമ്ബാദിക്കുന്നത്’- ദില്ലിബാബു കോടതിയില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
എന്നാല്‍ എണ്ണം നോക്കിയല്ല തൂക്കം കണക്കാക്കിയാണ് വില്‍പ്പന നടത്തുന്നതെന്ന് കമ്ബനി കോടതിയില്‍ വാദിച്ചു.ഇതോടെ കോടതിയുടെ നേതൃത്വത്തില്‍ തൂക്കം പരിശോധിക്കാൻ തീരുമാനിച്ചു. 76 ഗ്രാമാണ് പായ്ക്കറ്റില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ 15 ബിസ്‌ക്കറ്റുള്ള പായ്ക്കറ്റ് പരിശോധിച്ചപ്പള്‍ 74 ഗ്രാം തൂക്കം മാത്രമാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ കോടതി ഉത്തരവിടുകയായിരുന്നു.