തമിഴ്നാട്ടിലെ സര്‍ക്കാര്‍ ബസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു. ശമ്ബള വര്‍ദ്ധനവ് ഉള്‍പ്പെടെ ആറ് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ദീര്‍ഘദൂര ബസ്സുകള്‍ അടക്കം സര്‍വീസ് നടത്തുന്നില്ല. സംസ്ഥാനത്തിനകത്തും പുറത്തേക്കും സ്വകാര്യ ബസ്സുകള്‍ 24 മണിക്കൂറും സര്‍വീസ് നടത്തണമെന്ന് സ്വകാര്യ ബസ്സുകള്‍ അറിയിച്ചു.
കഴിഞ്ഞദിവസം ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരപരിപാടികളുമായി മുന്നോട്ടു പോകാൻ തൊഴിലാളി സംഘടനകള്‍ തീരുമാനിച്ചത്. എട്ട് വര്‍ഷമായി മുടങ്ങിക്കിടക്കുന്ന ക്ഷാമബത്ത പെൻഷൻകാര്‍ക്ക് അനുവദിക്കണമെന്നതാണ് സമര സംഘടനകളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്.