ന്യൂഡൽഹി: ഇ-കൊമേ വെബ്സൈറ്റുകളിൽ ഉൽപന്നങ്ങൾക്ക് വ്യാജ റിവ്യൂ നൽകി ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന നീക്കത്തിനു കേന്ദ്രത്തിന്റെ പിടി വീഴുന്നു. ഫ്ലിപ്കാർട്ട്, ആമസോൺ, ടാറ്റ സൺസ്, റിലയൻസ് റീട്ടെയ്ൽ എന്നിവയുടെ പ്രതിനിധികളെ ഉപഭോക്തൃകാര്യ മന്ത്രാലയം ഇന്ന് ചർച്ച വിളിച്ചു.
അഡ്വർടൈസിങ് സ്റ്റാൻഡേഡ്സ് കൗൺസിൽ ഓഫ് ഇന്ത്യ യുമായി (എഎസിഐ) ചേർന്ന് ഈ വിഷയത്തിൽ ചട്ടങ്ങൾ തയാറാക്കും. ചർച്ചയിൽ ഉപഭോഗതൃ ഫോറങ്ങൾ, നിയമ സർവകലാശാലകൾ, വ്യവ സായ സംഘടനകൾ എന്നിവയെയും ക്ഷണിച്ചിട്ടുണ്ട്.
വിൽപന വർധിപ്പിക്കനായി, ഡിജിറ്റൽ പ്രമോഷൻ ഏജൻസികളുടെ സഹായ ത്തോടെ വ്യാജ റിവ്യൂ, ഉയർന്ന റേറ്റിങ് എന്നിവ നൽകുന്ന രീതി നിലവിലുണ്ട്. സൈറ്റുകളിൽ ഉൽപന്നങ്ങൾ വിൽക്കുന്ന സെല്ലർ കമ്പനികളാണ് ഇങ്ങനെ പണം നൽകി വ്യാജമായ അഭിപ്രായരു പീകരണം നടത്തുന്നത്.ഉപയോക്താക്കൾ റിവ്യൂ യഥാർഥമെന്നു കരുതി ഉൽപന്ന വാങ്ങുകയും വഞ്ചിതരാകുകയു ചെയ്യാറുണ്ട്.