ചെന്നൈ • രാജ്യത്തെ മൂന്നാമത്തെ അതിവേഗ റെയിൽ പദ്ധതിയായ ചെന്നൈ മൈസൂരു അതിവേഗ ഇടനാഴി പദ്ധതിക്ക് ജീവൻ വയ്ക്കുന്നു.2013ൽ നിർദേശിക്കപ്പെട്ട പദ്ധതിക്കായുള്ള സ്ഥലമെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ഉന്നതതല യോഗം ഉടൻ വിളിക്കും.
435 കിലോമീറ്റർ ദൂരംത്തിൽ ആസൂത്രണം ചെയ്യുന്ന പാതയ്ക്കായി വിശദമായ പദ്ധതി രേഖ തയാറാക്കാൻ ദേശീയ അതിവേഗ റെയിൽ കോർപറേഷനോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.
നിർദിഷ്ട പാതയിൽ ഓടുന്ന ബുള്ളറ്റ് ട്രെയിനുകൾക്ക് 435 കിലോമീറ്റർ ദൂരം 3 മണിക്കൂറുകൾ കൊണ്ട് പിന്നിടാൻ സാധിക്കും.9 സ്റ്റേഷനുകളാണ് ഈ പാതയിലുണ്ടാവുക. നിലവിൽ 9 മണിക്കൂറാണ് ഈ റൂട്ടിലെ യാത്രാസമയം.
പ്ലാസ്റ്റിക് നിരോധനം കൂടുതൽ കർശനമാക്കും
ചെന്നൈ:ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനം അടക്കമുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കാൻ ഹരിത ട്രൈബ്യൂണൽ ഉത്തരവ്. പ്ലാസ്റ്റിക് നിരോധന നിയമം കൃത്യമായി നടപ്പിലാക്കുന്നില്ല എന്ന് ആരോപിച്ചു നൽകിയ പരാതിയിലാണു ട്രൈബ്യുനൽ ഉത്തരവ്.
ചെന്നൈ കോർപറേഷൻ അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങൾക്കും തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡ്, ചെന്നൈ കലക്ടർ എന്നിവർക്കും നിയമം കർശനമായി നടപ്പിലാക്കാൻ ട്രൈബ്യൂണൽ നിർദേശം നൽകി.
സംസ്ഥാന സർക്കാരിനും പരിസ്ഥിതി വകുപ്പ് സെക്രട്ടറിക്കുമാണു മേൽനോട്ട ചുമതല. ജില്ലാ കലക്ടർമാരുമായി സഹകരിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാതലത്തിലും തദ്ദേശ സ്ഥാപനങ്ങളിലും ബോധവൽക്കരണ പരിപാടികൾ നടത്തണം.