Home Featured ‘പിണങ്ങിപ്പോയ ഭാര്യയെ അനുനയിപ്പിച്ച്‌ കൂട്ടിക്കൊണ്ടുവന്ന് അടിച്ചു കൊന്ന് വെട്ടിനുറുക്കി തടാകത്തില്‍ തള്ളി’;ചെന്നൈയിലെ ഐടി സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ അറസ്റ്റില്‍

‘പിണങ്ങിപ്പോയ ഭാര്യയെ അനുനയിപ്പിച്ച്‌ കൂട്ടിക്കൊണ്ടുവന്ന് അടിച്ചു കൊന്ന് വെട്ടിനുറുക്കി തടാകത്തില്‍ തള്ളി’;ചെന്നൈയിലെ ഐടി സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ അറസ്റ്റില്‍

by jameema shabeer

തിരുപ്പതി:  ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസില്‍ 30 കാരനായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ അറസ്റ്റില്‍. തിരുപ്പതി വെങ്കട്ടപ്പുരം കോളനിയില്‍ താമസിക്കുന്ന വേണുഗോപാല്‍ ആണ് കൃത്യം നടന്ന് അഞ്ചുമാസത്തിന് ശേഷം പിടിയിലായത്. അകന്ന് കഴിയുകയായിരുന്ന ഭാര്യയെ അനുനയത്തില്‍ കൂട്ടി കൊണ്ടുവന്ന് അടിച്ചു കൊന്നതിനുശേഷം ഇയാള്‍ ഹൈദരാബാദിലേക്ക് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കേസിനാസ്പദമായ സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ: ചെന്നൈയിലെ ഐടി സ്ഥാപനത്തില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ വേണുഗോപാലും എന്‍ജിനീയറായ പത്മയും തമ്മില്‍ 2019ലാണ് വിവാഹിതരായത്. വൈകാതെ ഇരുവരും തമ്മില്‍ വഴക്ക് തുടങ്ങി, തര്‍ക്കത്തെ തുടര്‍ന്ന് വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു.

സ്വന്തം വീട്ടിലേക്ക് മടങ്ങിയ പത്മ വേണുഗോപാലിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് നല്‍കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് നടത്തിയ ഇടപടലില്‍ ഇരുവരും ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങിയെങ്കിലും ആറു മാസം മുന്‍പ് വീണ്ടും പ്രശ്‌നമുണ്ടായതോടെ പത്മ സ്വന്തം വീട്ടിലേക്ക് മടങ്ങി. ജനുവരി അഞ്ചിന് ഭാര്യയുടെ വീട്ടിലെത്തിയ വേണുഗോപാല്‍ മേലില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും ഒന്നിച്ചു ജീവിക്കാന്‍ കൂടെ വരണമെന്നും ആവശ്യപ്പെട്ട് അവളെ തിരുപ്പതി സത്യനാരായണപുരത്തുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. പത്മയുടെ മാതാപിതാക്കളെ കൂടി പറഞ്ഞു പറ്റിക്കുന്നതില്‍ ഇയാള്‍ വിജയിക്കുകയും ചെയ്തു.

വീട്ടിലെത്തിയ വേണുഗോപാല്‍ ഭാര്യയെ വടികൊണ്ട് ക്രൂരമായി ആക്രമിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പായതോടെ വെട്ടിനുറുക്കി ബാഗില്‍ കുത്തി നിറച്ച മൃതദേഹം കാറില്‍ കൊണ്ടുപോയി തിരുപ്പതിക്ക് സമീപമുള്ള വെങ്കടപുരം തടാകത്തില്‍ തള്ളി.

തുടര്‍ന്ന് വേണുഗോപാലിന് ഹൈദരാബാദില്‍ ജോലി കിട്ടിയെന്നും കുടുംബസമേതം അങ്ങോട്ട് പോകുന്നുവെന്നും കാണിച്ച്‌ പത്മയുടെ ഫോണില്‍ നിന്ന് മാതാപിതാക്കള്‍ക്ക് സന്ദേശം അയച്ചു. നിരന്തരം സന്ദേശം അയയ്ക്കുന്ന മകള്‍ ഫോണ്‍ വിളിച്ചിട്ട് എടുക്കാതായതോടെ സംശയം തോന്നിയ പത്മയുടെ മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം പൊലീസിനെ സമീപിക്കുകയായിരുന്നു. തിരുപ്പതി പൊലീസ് ഹൈദരാബാദില്‍ എത്തി തിരച്ചില്‍ നടത്തിയെങ്കിലും പത്മയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

വേണുഗോപാലിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതകവിവരം പുറത്തറിഞ്ഞത്. ഇയാള്‍ നല്‍കിയ വിവരം അനുസരിച്ചു വെങ്കട്ടാപുരം തടാകത്തില്‍ നടത്തിയ തിരച്ചിലില്‍ മെയ് 31 ചൊവ്വാഴ്ച മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു.

പത്മയെ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ അടിച്ചു കൊലപ്പെടുത്തിയതെന്ന് വേണുഗോപാല്‍ മൊഴി നല്‍കിയിരുന്നുവെന്നും സംഭവത്തില്‍ വേണുഗോപാലിന്റെ മാതാപിതാക്കള്‍ക്കും സുഹൃത്തിനും പങ്കുണ്ടെന്നും ഇവരെയും കേസില്‍ പ്രതി ചേര്‍ത്തേക്കുമെന്നും തിരുപ്പതി എഎസ്പി മുരളി കൃഷ്ണ അറിയിച്ചു.

You may also like

error: Content is protected !!
Join Our Whatsapp