ചെന്നൈ • ദമ്പതികൾ സ്വാർഥതയെയും അസഹിഷ്ണുതയെയും ചെരുപ്പിനെപ്പോലെ കണ്ട് വീടിനു പുറത്തുവയ്ക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഇതിൽ പരാജയപ്പെട്ടാൽ ദാമ്പത്യ ജീവിതം ദുരിതപൂർണമാകുമെന്നും കുട്ടികൾക്ക് കടുത്ത മാനസിക സംഘർഷങ്ങൾ ഉണ്ടാകാൻ കാരണംമാകുമെന്നും കോടതി പറഞ്ഞു.
പിരിഞ്ഞു താമസിക്കുന്ന ഭർത്താവ് കുട്ടിയെ തട്ടിക്കൊണ്ടു പോയതായി ആരോപിച്ച് ഭാര്യ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി തള്ളിക്കൊണ്ടാണ് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ പരാമർശം.ഹർജിക്കാരി കുട്ടിയെ സ്വമേധയാ പിതാവിനൊപ്പം വിടുകയായിരുന്നെന്ന പൊലീസിന്റെ വിശദീകരണം കണക്കിലെടുത്താണ് കോടതി ഹർജി തള്ളിയത്. മക്കളുടെ ഭാവിയും ആവശ്യങ്ങളും കണക്കി ലെടുത്ത് ദമ്പതികൾ തങ്ങളുടെ അഹന്തയും സ്വാർഥ താൽപര്യങ്ങളും ഒഴിവാക്കേണ്ടതിന്റെ ആവ ശ്യകതയും കോടതി ഊന്നിപ്പറഞ്ഞു.