Home Featured ചെന്നൈ സ്കൂളുകളില്‍ മീടൂ: മൂന്ന് സ്കൂളുകള്‍ക്ക് നോട്ടീസ്, ജൂഡോ പരിശീലകന്‍ അറസ്റ്റില്‍

ചെന്നൈ സ്കൂളുകളില്‍ മീടൂ: മൂന്ന് സ്കൂളുകള്‍ക്ക് നോട്ടീസ്, ജൂഡോ പരിശീലകന്‍ അറസ്റ്റില്‍

by admin

ചെന്നൈ: വിദ്യാര്‍ത്ഥികളുടെ ലൈംഗികാരോപണങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ മൂന്ന് സ്വകാര്യ സ്‌കൂളുകള്‍ക്ക് സംസ്ഥാന ബാലാവകാശ കമ്മിഷന്‍ നോട്ടീസയച്ചു. മഹര്‍ഷി വിദ്യാ മന്ദിര്‍, ചെട്ടിനാട് വിദ്യാശ്രം, സെയ്ന്റ് ജോര്‍ജ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയ്ക്കാണ് നോട്ടീസ്. പരാതിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. ജൂണ്‍ രണ്ടാം വാരം അന്വേഷണത്തിന് ഹാജരാകണം.

കമ്മിഷന് ഇ-മെയിലായി ലഭിച്ച പരാതികളെത്തുടര്‍ന്നാണ് നടപടിയെന്ന് ചെയര്‍പേഴ്സണ്‍ സരസ്വതി രംഗസ്വാമി അറിയിച്ചു. രണ്ട് സ്‌കൂളുകളില്‍ കമ്മിഷന്‍ നേരിട്ട് പരിശോധന നടത്തിയിരുന്നു.

പൂര്‍വവിദ്യാര്‍ത്ഥിനിയുടെ പീഡന പരാതിയില്‍ അണ്ണാനഗര്‍ പത്മശേഷാദ്രി ബാലഭവന്‍ സ്‌കൂളിലെ ജൂഡോ പരിശീലകന്‍ കെ.ബി. രാജിനെ (41) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം അറസ്റ്റിലായ കെ.കെ. നഗര്‍ പി.എസ്.ബി.ബി. സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം കൊമേഴ്സ് അദ്ധ്യാപകന്‍ രാജഗോപലിനെതിരേ മൂന്ന് വിദ്യാര്‍ത്ഥിനികള്‍കൂടി പൊലീസില്‍ പരാതി നല്‍കി.

ഇതോടെ ഇയാള്‍ക്കെതിരെയുള്ള പരാതികളുടെ എണ്ണം അഞ്ചായി. കഴിഞ്ഞ 24ന് അറസ്റ്റിലായ ഇയാളെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ ജൂണ്‍ എട്ടുവരെ റിമാന്‍ഡ് ചെയ്തു.

വനിതാ അത്‌ലറ്റുകളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ കായിക പരിശീലകന്‍ നാഗരാജനെ (59) പ്രത്യേക കോടതി 12 ദിവസത്തേക്ക് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ആത്മഹത്യാശ്രമം നടത്തി ചികിത്സയിലായിരുന്ന ഇയാള്‍ ആശുപത്രിവിട്ടതിന് പിന്നാലെ പോലീസ് കസ്റ്റിയിലെടുക്കുകയായിരുന്നു.

ചെന്നൈ പാരീസില്‍ കായിക പരിശീലന കേന്ദ്രം നടത്തിയിരുന്ന നാഗരാജന്‍ വനിതാ കായികതാരങ്ങള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ലൈംഗികമായി പീഡിപ്പിച്ചെന്ന കൗമാരക്കാരിയുടെ പരാതിയില്‍ പൊലീസ് പോക്‌സോ ഉള്‍പ്പെടെ അഞ്ച് വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതിന് പിന്നാലെ നാഗരാജന്‍ ഉറക്കഗുളികകള്‍ കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് റോയപ്പേട്ട ഗവ. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പൊലീസ് നിരീക്ഷണത്തിലായിരുന്ന ഇയാള്‍ക്ക് മാനസികസമ്മര്‍ദമുണ്ടെന്ന പരാതിയെത്തുടര്‍ന്ന് കില്‍പ്പോക് മാനസികാരോഗ്യ ആശുപത്രിയിലും ചികിത്സ നല്‍കി. അതിനുശേഷമാണ് പൊലീസ് ചോദ്യംചെയ്തതും അറസ്റ്റ് രേഖപ്പെടുത്തിയതും.

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp