ന്യൂയോര്‍ക്ക്: ലോകത്തെ കീഴടക്കിയ കൊവിഡ് 19 മഹാമാരിയ്ക്കു ശേഷം അതിലും ശക്തമായ രണ്ട് മഹാമാരികള്‍ക്കു കൂടി ലോകം സാക്ഷിയാകുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ ആരോഗ്യ വിദഗ്ധര്‍.
കോവിഡ്-26, കോവിഡ്-32 എന്ന പേരിലെല്ലാം കൂടുതല്‍ വൈറസ് ബാധകള്‍ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
അതിനാല്‍ കോവിഡ് 19 വൈറസിന്റെ ഉത്ഭവം കണ്ടെത്താന്‍ ചൈനയുടെ സഹകരണം ലോകം തേടുകയാണെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
കോവിഡ് വൈറസിനെ ചൈനീസ് ഗവേഷകര്‍ ലാബില്‍ സൃഷ്ടിച്ചതാണെന്നും അബദ്ധവശാല്‍ ഇവ ലാബില്‍ നിന്ന് പുറത്തു പോയതാകാമെന്നുമാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്
ഇതിനുള്ള സാധ്യത കൂടുതലാണെന്ന് അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന് മുന്‍ കമ്മീഷണര്‍ സ്കോട്ട് ഗോട്ലീബ് പറയുന്നു.
വുഹാനിലെ ലാബില്‍ കോവിഡ് വൈറസിനെ സൃഷ്ടിച്ചതാണ് എന്ന റിപ്പോര്‍ട്ടുകളെ ഖണ്ഡിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ ചൈന ഇതുവരെ തയ്യാറായിട്ടില്ല. വന്യജീവികളില്‍ നിന്നാണ് കോവിഡ് വൈറസ് ഉത്ഭവിച്ചത് എന്ന് സ്ഥിരീകരിക്കാന്‍ വേണ്ട തെളിവുകള്‍ ഇതുവരെ കണ്ടെത്താനും സാധിച്ചിട്ടില്ല.
*പീഡന പരാതിയില്‍ എഐഎഡിഎംകെ നേതാവ് എം മണികണ്ഠനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു*
കോവിഡ് 19 വൈറസിന്റെ ഉത്ഭവം കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ മറ്റു വൈറസ് ബാധകള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. കോവിഡ്-26, കോവിഡ് -32 എന്നിങ്ങനെ വിവിധ മഹാമാരികള്‍ ഭാവിയില്‍ സംഭവിക്കാമെന്ന് ടെക്സാസിലെ കുട്ടികളുടെ ആശുപത്രിയിലെ കോ- ഡയറക്ടറായ പീറ്റര്‍ ഹോട്ടേസ് പറയുന്നു.
അതിനാല്‍ കോവിഡ് 19 വൈറസിന്റെ ഉത്ഭവം കണ്ടെത്താന്‍ ലോകരാജ്യങ്ങള്‍ ചൈനയുടെ സഹകരണം തേടുകയാണ്. അങ്ങനെയെങ്കില്‍ ഭാവിയില്‍ പുതിയ മഹാമാരികള്‍ പൊട്ടിപ്പുറപ്പെടുന്നത് തടയാന്‍ കഴിയുമെന്നും വിദഗ്ധര്‍ പറയുന്നു.
Onamtraditions.com ഫേസ്ബുക് പേജ് ലൈക് ചെയ്ത് ഷെയർ ചെയ്യുന്ന തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് അത്യാകര്ഷക സമ്മാനങ്ങൾ . വിജയികൾക്ക് സാംസങ് ഗാലക്സി M12 മൊബൈൽ ഫോണും ഓണം ട്രഡിഷൻസിന്റെ വെബ്സൈറ്റിൽ പർച്ചേസ് ചെയ്യാൻ ഗിഫ്റ് കൂപ്പണുകളും നൽകുന്നു . ഈ ഓഫർ ജൂൺ 30 വരെ മാത്രം 👉👉👉👉 ഫേസ്ബുക് ലിങ്ക് : www.facebook.com/onamtraditions