Home Featured ‘ദി കേരള സ്റ്റോറി’ നിരോധിച്ചിട്ടില്ല, ആളില്ലാത്തതുകൊണ്ട് തീയേറ്ററുകള്‍ ഒഴിവാക്കിയതാണെന്ന് തമിഴ്‌നാട്

‘ദി കേരള സ്റ്റോറി’ നിരോധിച്ചിട്ടില്ല, ആളില്ലാത്തതുകൊണ്ട് തീയേറ്ററുകള്‍ ഒഴിവാക്കിയതാണെന്ന് തമിഴ്‌നാട്

by jameema shabeer

ന്യൂഡല്‍ഹി: വിവാദ സിനിമയായ ദി കേരള സ്റ്റോറിക്ക് തമിഴ്നാട്ടില്‍ നിരോധനമുണ്ടെന്ന ആരോപണം തള്ളി സംസ്ഥാന സര്‍ക്കാര്‍.nമോശം പ്രകടനം കാരണം ആളില്ലാത്തത് കൊണ്ട് തീയേറ്റര്‍ ഉടമകള്‍ ചിത്രം ഒഴിവാക്കിയതാണെന്നും തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വിശദീകരിച്ചു. ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം തടഞ്ഞുവെന്ന നിര്‍മാതാക്കളുടെ ആരോപണത്തില്‍ എതിര്‍ സത്യവാങ്മൂലത്തിലാണ് തമിഴ്നാട് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

ചിത്രത്തിന് നിരോധനമുണ്ടെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ തമിഴ്നാട്, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നോട്ടീസയച്ചിരുന്നു. ഇതിന് മറുപടി ആയാണ് തമിഴ്നാട് സര്‍ക്കാര്‍ ആരോപണം നിരാകരിച്ചുകൊണ്ട് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

‘തമിഴ്നാട്ടിലെ 19 മള്‍ട്ടിപ്ലക്സുകളില്‍ ദി കേരള സ്റ്റോറി മെയ് അഞ്ചിന് റിലീസായിട്ടുണ്ട്്. ചിത്രത്തിന് ഒരു നിരോധനവും ഏര്‍പ്പെടുത്തിയിട്ടില്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 (1) (എ) പ്രകാരം ഉറപ്പുനല്‍കുന്ന ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ സംസ്ഥാനം എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. അറിയപ്പെടുന്ന അഭിനേതാക്കളുടെ അഭാവം, മോശം പ്രകടനം, പ്രേക്ഷകരുടെ കുറവ് തുടങ്ങിയ കാരണങ്ങളാണ്ല്‍ മെയ് അഞ്ചോടെ മള്‍ട്ടിപ്ലക്സ് ഉടമകള്‍ ചിത്രം സ്വയം പിന്‍വലിക്കുകയാണ് ഉണ്ടായത്’ സത്യവാങ്മൂലത്തില്‍ പറയുന്നു.

തീയേറ്റര്‍ ഉടമകളുടെ തീരുമാനത്തില്‍ സര്‍ക്കാരിന് ഒരു നിയന്ത്രണവും ഇല്ല. സിനിമയ്ക്ക് പബ്ലിസിറ്റി ലഭിക്കുന്നതിന് വേണ്ടി കോടതി നടപടിക്രമങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്നും തമിഴ്നാട് സര്‍ക്കാര്‍ ഇതില്‍ വ്യക്തമാക്കി.

സൗന്ദര്യത്തില്‍ വീണത് അഞ്ച് പുരുഷന്മാര്‍, അഞ്ച് പേരെയും വിവാഹം കഴിച്ച്‌ പണവുമായി മുങ്ങി: യുവതി പിടിയില്‍

ചെന്നൈ: വിവാഹത്തട്ടിപ്പ് നടത്തി പണവുമായി മുങ്ങുന്നത് സ്ഥിരം പണിയാക്കിയ യുവതി പോലീസ് പിടിയില്‍.

മേട്ടുപ്പാളയം സ്വദേശി മഹാലക്ഷ്മി(32)യാണ് പിടിയിലായത്. അഞ്ചുപേരെയാണ് യുവതി പറ്റിച്ചത്. അഞ്ച് പേരെയും വിവാഹം കഴിച്ച്‌ പണവും ആഭരണവും കവര്‍ന്ന മഹാലക്ഷ്മിയെ കുടുക്കിയത് അഞ്ചാമത് വിവാഹം ചെയ്ത യുവാവ് ആണ്. ആറാമത് വിവാഹം കഴിച്ചയാളുടെ സേലത്തെ വീട്ടില്‍നിന്നാണ് മഹാലക്ഷ്മിയെ അറസ്റ്റു ചെയ്തത്.

അഞ്ചാം വിവാഹത്തട്ടിപ്പിനിരയായ വിഴുപുരം മേല്‍മലയന്നൂരിലെ മണികണ്ഠന്റെ പരാതിയിലാണ് നടപടി. മണികണ്ഠനെ ഫെയ്സ്ബുക്കിലൂടെയാണ് മഹാലക്ഷ്മി പരിചയപ്പെടുന്നത്. ഫേസ്‌ബുക്ക് വഴിയുള്ള പരിചയം പ്രണയമായി മാറി. കൊഞ്ചിക്കുഴഞ്ഞ് ആയിരുന്നു യുവതി എല്ലാവരെയും വശീകരിച്ചിരുന്നത്. സ്വന്തം ചിത്രങ്ങള്‍ അയച്ച്‌ കൊടുത്തശേഷം മഹാലക്ഷ്മി വിവാഹം കഴിക്കാനുള്ള തന്റെ താല്‍പ്പര്യം അറിയിക്കും. മഹാലക്ഷ്മിയുടെ സൗന്ദര്യത്തില്‍ വീഴുന്ന പുരുഷന്മാര്‍ സമ്മതം പറയും. അങ്ങനെയാണ് മഹാലക്ഷ്മി അഞ്ച് പേരെയും വശീകരിച്ച്‌ വിവാഹത്തട്ടിപ്പിന് ഇരയാക്കിയത്.

കഴിഞ്ഞവര്‍ഷം നവംബര്‍ 18-ന് മണികണ്ഠനുമായുള്ള മഹാലക്ഷ്മിയുടെ വിവാഹം നടന്നു. ചടങ്ങില്‍ മഹാലക്ഷ്മിയുടെ വീട്ടുകാര്‍ ഉണ്ടായിരുന്നില്ല. വീട്ടുകാര്‍ക്ക് ബന്ധത്തിന് താല്പര്യമില്ലെന്നായിരുന്നു യുവതി പറഞ്ഞത്. വീട്ടുകാര്‍ക്ക് സംശയം ഒന്നും തോന്നാതിരിക്കാന്‍ മൂന്നാഴ്ചയോളം യുവതി അഞ്ചാമത്തെ ഭര്‍ത്താവായ മണികണ്ഠന്റെ വീട്ടില്‍ താമസിച്ചു. ശേഷം തന്റെ വീട്ടിലേക്കെന്നുപറഞ്ഞ് പോയ മഹാലക്ഷ്മി രണ്ടു ദിവസമായും തിരിച്ചുവന്നില്ല. മണികണ്ഠന്റെ ഫോണ്‍ കോളും നിരസിച്ചു.

ഇതിനിടയിലാണ് വിവാഹസമയത്ത് തങ്ങള്‍ മഹാലക്ഷ്മിക്കു നല്‍കിയ എട്ടുപവന്‍ ആഭരണവും ഒരു ലക്ഷം രൂപയും കാണാതായതായി വീട്ടുകാരറിയുന്നത്. സംശയം തോന്നി മണികണ്ഠന്‍ വിളിച്ചപ്പോള്‍ മഹാലക്ഷ്മി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതിനല്‍കി. അന്വേഷണത്തില്‍ മഹാലക്ഷ്മി സേലത്തുണ്ടെന്ന് മനസ്സിലാക്കി പോലീസെത്തി അറസ്റ്റു ചെയ്യുകയായിരുന്നു. മണികണ്ഠന്റെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയ മഹാലക്ഷ്മി പിന്നീട് സിങ്കരാജ് എന്നയാളെ പരിചയപ്പെട്ട് വിവാഹം കഴിച്ചു ജീവിക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our Whatsapp