Home Uncategorized തമിഴ്നാട് വിഭജന വിവാദം വിശദമായി അറിയാം ; നയം വ്യക്തമാക്കി ബിജെപി

തമിഴ്നാട് വിഭജന വിവാദം വിശദമായി അറിയാം ; നയം വ്യക്തമാക്കി ബിജെപി

by admin

തമിഴ്നാട്ടിലെ കൊങ്കുനാട് വിവാദത്തില്‍ പാലക്കാട് ചിറ്റൂരിലെ കൊങ്ങന്‍ പടയ്ക്ക് എന്താണ് ബന്ധം?

ബിജെപി പുതിയ കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക പട്ടിക പുറത്തുവിട്ടപ്പോള്‍ തമിഴ്‌നാട് മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്ന എല്‍ മുരുകന്‍ ‘കൊങ്കുനാട്’ സ്വദേശിയാണെന്നാണ് പരാമര്ശിക്കപ്പെട്ടത് . കേന്ദ്രമന്ത്രിമാരുടെ പട്ടികയുടെ സ്ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് കൊങ്കുനാട് വിവാദമായി മാറിയത്. തമിഴ്നാട് എന്നതിന് പകരം കൊങ്കുനാട് എന്ന് ഉപയോഗിച്ചതാണ് സോഷ്യല്‍ മീഡിയയില്‍ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത്. തുടര്‍ന്ന് ഭരണകക്ഷിയായ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം ബിജെപിയെ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ഡിഎംകെ ആരോപിച്ചു.

ആരോപണം എന്ത് ? കോയമ്ബത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നാമക്കല്‍, സേലം, ധര്‍മപുരി, നീലഗിരി, കരൂര്‍, കൃഷ്ണഗിരി എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന പ്രദേശത്തിന് കീഴില്‍ പത്തു ലോക്‌സഭ മണ്ഡലങ്ങളും 61 നിയമസഭ മണ്ഡലങ്ങളുമു ണ്ട്. സമീപ മേഖലയിലെ കുറച്ചു മണ്ഡലങ്ങള്‍ കൂടി ചേര്‍ത്ത് 90 നിയമസഭാ മണ്ഡലങ്ങളോടെ 2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനുമുമ്ബ് കൊങ്കുനാട് സംസ്ഥാനമാക്കി മാറ്റാന്‍ ബിജെപി ശ്രമിക്കുന്നു എന്നാണ് ആരോപണം.

ചരിത്രവും ഭൂമിശാസ്ത്രവും
‘കൊങ്കുനാട്’ എന്നത് പടിഞ്ഞാറന്‍ തമിഴ്‌നാടിനെയാണ് സൂചിപ്പിക്കുന്നത്. നാമക്കല്‍, സേലം, തിരുപ്പൂര്‍, കോയമ്ബത്തൂര്‍ എന്നിവ ഉള്‍പ്പെടുന്ന പ്രദേശമാണിത്. ഭൂമിശാസ്ത്രപരമായി കൊങ്കുനാട് എന്ന് പറയുമെങ്കിലും ഔദ്യോഗികമായി ഈ പേരില്‍ ഒരു സ്ഥലവും നിലവിലില്ല.എന്നാല്‍ ചരിത്ര പരമായി ഇത്തരം ഒരു രാജ്യം ഉണ്ടായിരുന്നു.തമിഴ്‌നാട്ടിലെ കോയമ്ബത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നാമക്കല്‍, സേലം, ധര്‍മപുരി, നീലഗിരി, കരൂര്‍, കൃഷ്ണഗിരി എന്നീ ജില്ലകള്‍ക്കൊപ്പം പാലക്കാട് ജില്ലയിലെ ചില ഭാഗങ്ങളും കര്‍ണാടകത്തിലെ ചാമരാജ്‌ നഗര്‍ ജില്ലയുടെ ചില ഭാഗങ്ങളും ചേര്‍ന്നതാണ് ചരിത്രത്തിലെ കൊങ്കുനാട്.

കൊങ്ങന്‍ പടയെ ജയിച്ച ഐതിഹ്യം
പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ ഭഗവതിക്ഷേത്രത്തിലെ ഒരു ആഘോഷമാണ് കൊങ്ങന്‍ പട. ചിറ്റൂരിനെ ആക്രമിച്ച കൊങ്ങന്‍ പടയെ ചിറ്റൂര്‍ ക്കാവിലെ ഭഗവതി തോല്പിച്ചതിന്റെ ആഘോഷമായാണ് ഇതിന്റെ ഐതിഹ്യം. അന്നത്തെ യുദ്ധ വിജയത്തില്‍ പങ്കു വഹിച്ച നാലു വീട്ടില്‍ മേനോന്മാരുടെ പിന്‍തലമുറയാണ് ‘ചിറ്റൂര്‍ ദേശ കൊങ്ങന്‍ പട രണോത്സവ’ത്തിന് നേതൃത്വം നല്‍കുന്നത്. കേരളത്തിലെ ഏക രണോത്സവമായി (യുദ്ധ ) ഇത് കണക്കാക്കപ്പെടുന്നു. ഉത്സവത്തിന്റെ ചടങ്ങുകള്‍ പലതും പഴയകാല യുദ്ധത്തിലെ രീതികളോട് സാമ്യം ഉള്ളതാണ്.ക്രിസ്തു വര്‍ഷം 918-ലായിരുന്നു കൊങ്ങന്‍ പട നടന്നത്. അക്കാലത്തെ ചേര ഭരണാധികാരി കോതരവിയുടെ (ഗോദരവിവര്‍മ്മപ്പെരുമാള്‍) കീഴിലായിരുന്നു ചിറ്റൂര്‍. ചിറ്റൂരിനെ ആക്രമിച്ച കൊങ്ങരുടെ ഒരു സൈന്യത്തെ തോല്പിച്ചതായാണ് ചരിത്രം.

സംശയത്തിന്റെ മുള്‍മുന
ഗൗണ്ടര്‍ കമ്മ്യൂണിറ്റിയുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന ഈ പ്രദേശം അണ്ണാ.ഡി.എം.കെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന ത്. പണവും ശക്തിയും ഉള്ള സംസ്ഥാനത്തെ ശക്തമായ ഒബിസി സമുദായമാണത്ക. ഈ വിഭാഗക്കാ‍ര്‍ പലപ്പോഴും സംസ്ഥാന മന്ത്രിസഭയില്‍ കാര്യമായ പ്രാതിനിധ്യവും നേടാറുണ്ട്. കേന്ദ്രമന്ത്രി മുരുകന്‍ പടിഞ്ഞാറന്‍ തമിഴ്‌നാട്ടിലെ നാമക്കലിനടുത്തുള്ള ഒരു ഗ്രാമത്തില്‍ നിന്നുള്ളയാളാണ്. അദ്ദേഹത്തിന്റെ പിന്‍ഗാമിയായ കെ അണ്ണാമലൈയും ഇതേ പ്രദേശത്തു നിന്നുള്ളയാളാണ്. കോയമ്ബത്തൂരില്‍ കമലാഹാസനെ പരാജയപ്പെടുത്തിയ മഹിളാ മോര്‍ച്ച ദേശീയ അധ്യക്ഷ വനതി ശ്രീനിവാസനും ഈ പ്രദേശത്തു നിന്നുള്ളവരാണ്.

രാഷ്ട്രീയ വിവാദം
സംസ്ഥാനത്തെ രണ്ടായി വിഭജിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി നിരവധി പ്രമുഖര്‍ ആരോപിച്ചു. തമിഴ്‌നാട് വിഭജിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ഇത്തരം റിപ്പോര്‍ട്ടുകളെക്കുറിച്ച്‌ ആരും വിഷമിക്കേണ്ടതില്ലെന്നും ഡിഎംകെ എം.പി കനിമൊഴി പറഞ്ഞു. തമിഴ്‌നാട് ഇപ്പോള്‍ ഒരു സര്‍ക്കാരിനു കീഴില്‍ സുരക്ഷിതമാണെന്നും കനിമൊഴി വ്യക്തമാക്കി. തമിഴ്‌നാടിനെ വിഭജിച്ച്‌ ആര്‍ക്കും ‘കൊങ്കുനാട്’ രൂപീകരിക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന കോണ്‍ഗ്രസ് മേധാവി കെ.എസ് അളഗിരിയും വ്യക്തമാക്കി. ‘നിക്ഷിപ്ത താല്‍പ്പര്യങ്ങളുള്ള ചില രാഷ്ട്രീയ പാര്‍ട്ടികള്‍ അതിനായി ആഗ്രഹിക്കുന്നുണ്ടെങ്കിലും തമിഴ്‌നാട് വിഭജിക്കുക എന്നത് അസാധ്യമായ സ്വപ്നമാണെന്നും തമിഴ്നാട്ടിലെ ജനങ്ങള്‍ ഒരിക്കലും അത് അനുവദിക്കില്ലെന്നും’ അളഗിരി പറഞ്ഞു. നമ്മള്‍ തമിഴര്‍ ജീവിക്കുന്നുണ്ടെങ്കില്‍ നാം ഐക്യത്തോടെ ജീവിക്കും.ബിജെപിയുടെ ഈ അജണ്ട വിജയിക്കില്ല, ഞങ്ങള്‍ അതിനെ ശക്തമായി എതി‍ര്‍ക്കുമെന്നും’ അളഗിരി പറഞ്ഞു.

എന്നാല്‍ ‘ജനങ്ങളുടെ ആഗ്രഹം പൂര്‍ത്തീകരിക്കപ്പെടും’ എന്ന് സംസ്ഥാന ബിജെപി ജനറല്‍ സെക്രട്ടറി കാരു നാഗരാജന്‍ പറഞ്ഞു. ‘കൊങ്കുനാട്’ സംബന്ധിച്ച്‌ ബിജെപിയില്‍ ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും നാഗരാജന്‍ വ്യക്തമാക്കി. ‘ഡി‌എം‌കെ എന്തുകൊണ്ടാണ്’ കൊങ്കുനാട് ‘ചര്‍ച്ചയെ ഭയപ്പെടുന്നത്? എല്ലാം തമിഴ്‌നാടാണ്, വിഷമിക്കേണ്ട കാര്യമില്ല. എന്നാല്‍ ആന്ധ്രയെയും യുപിയെയും രണ്ടായി വിഭജിച്ചുവെന്നത് നിങ്ങള്‍ ഓര്‍മ്മിക്കുക. എല്ലാത്തിനുമുപരി, ഇത് ജനങ്ങളുടെ ആഗ്രഹമാണെങ്കില്‍ നിറവേറ്റേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന്’ ബിജെപിയുടെ നിയമസഭാ പാര്‍ട്ടി നേതാവ് നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞു.​

കൊങ്കുനാട് കേന്ദ്ര ഭരണപ്രദേശം രൂപീകരിക്കുന്നതിനെ ഡിഎംകെ എന്തിനാണ് ഭയപ്പെടുന്നതെന്ന് ബിജെപി

കൊങ്കുനാട് കേന്ദ്ര ഭരണപ്രദേശമാക്കുന്നതിനെ എതിര്‍ത്ത് തമിഴ്‌നാട്ടിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍. തമിഴ്‌നാടിനെ വെട്ടിമുറിക്കാന്‍ ഒരിക്കലും സമ്മതിക്കില്ലെന്നാണ് നേതാക്കളുടെ നിലപാട്.
ഡി എം കെ എം പി കനിമൊഴി റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞു. തമിഴ്‌നാട് ഇപ്പോള്‍ സുരക്ഷിതമായ സര്‍ക്കാരിന് കീഴിലാണെന്നും ആര്‍ക്കും സംസ്ഥാനത്തെ വിഭജിക്കാന്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി.

‘ഭാവനയുടെ സങ്കല്‍പ്പം’ എന്നാണ് റിപ്പോര്‍ട്ടുകളോട് തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി തലവന്‍ കെഎസ് അലഗിരി പ്രതികരിച്ചത്. പിന്‍വാതിലിലൂടെ തമിഴ് നാട്ടിലേക്ക് പ്രവേശിക്കാനാണ് ഈ പദ്ധതിയെന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) നേതാവ് ജി ബാലകൃഷ്ണന്റെ പ്രതികരണം.

ഇത് അപകടകരമാണ്. തമിഴ്‌നാട്ടിലെ ജനങ്ങള്‍ ഇത് അനുവദിക്കില്ല. പിന്‍വാതിലിലൂടെ തമിഴ് നാട്ടിലേക്ക് പ്രവേശിക്കാനുള്ള ബിജെപിയുടെ അത്തരം നടപടികള്‍ പാര്‍ട്ടിക്ക് കടുത്ത പ്രത്യാഘാതങ്ങള്‍ മാത്രമേ ഉണ്ടാക്കൂ.-ബാലകൃഷ്ണന്‍ പറഞ്ഞു.

എന്നാല്‍ തമിഴ്‌നാട്ടില്‍ കേന്ദ്രഭരണ പ്രദേശം രൂപീകരിക്കുന്നതിനെ ഡിഎംകെ എന്തിനാണ് ഭയപ്പെടുന്നതെന്ന് ബി.ജെ.പി ചോദിക്കുന്നു. തമിഴ്നാടിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ മാറ്റം വരണമെന്നത് ജനങ്ങളുടെ ആഗ്രഹമാണെന്നും, അത് നടക്കണമെന്നാണ് ബി ജെ പിയുടെ ആഗ്രഹമെന്നും തമിഴ്നാട് ബിജെപി ഉപാദ്ധ്യക്ഷന്‍ എന്‍ നാഗേന്ദ്രന്‍ പറഞ്ഞു.

അതേസമയം കോയമ്ബത്തൂര്‍ സൗത്ത് എംഎല്‍എയും ബിജെപി നേതാവുമായ വനതി ശ്രീനിവാസന്‍ ഒരു പ്രാദേശിക പത്രത്തില്‍ ‘തമിഴ്നാട് വിഭജിക്കപ്പെടണം, കൊങ്കു നാട് സൃഷ്ടിക്കണം’ എന്ന തലക്കെട്ടോടെ ലേഖനമെഴുതിയതായി റിപ്പോര്‍ട്ടുണ്ട്.

തമിഴ്‌നാട് വിഭജനം: നിലപാട് വ്യക്തമാക്കി ബിജെപി

തമിഴ്‌നാടിനെ വിഭജിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണങ്ങളോട് പ്രതികരിച്ച്‌ ബിജെപി. തമിഴ്‌നാടിനെ വിഭജിക്കുകയെന്നത് കേന്ദ്രസര്‍ക്കാരിന്റെ ആലോചനയില്‍ പോലുമില്ലെന്ന് ബിജെപി ഹൈക്കമാന്‍ഡ് അറിയിച്ചു. തമിഴ്‌നാടിനെ വിഭജിച്ച്‌ കൊങ്കുനാട് എന്ന മറ്റൊരു സംസ്ഥാനം രൂപീകരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ബിജെപി പുതിയ കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക പട്ടിക പുറത്തുവിട്ടപ്പോള്‍ തമിഴ്‌നാട് മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്ന എല്‍. മുരുകന്‍ ‘കൊങ്കുനാട്’ സ്വദേശിയാണെന്നാണ് പരാമര്‍ശിക്കപ്പെട്ടത്. ഇതിന് പിന്നാലെ തമിഴ്‌നാടിനെ വിഭജിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് ആരോപിച്ച്‌ ഭരണകക്ഷിയായ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം രംഗത്തെത്തുകയായിരുന്നു. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൊങ്കുനാട് എന്ന സംസ്ഥാനം രൂപീകരിക്കാന്‍ ബിജെപി ശ്രമിക്കുന്നു എന്നാണ് ആരോപണം.

ധാരാപുരം, തിരുച്ചെങ്ങോട്, ഈറോഡ്, പളനി, നാമക്കല്‍, സേലം, ധര്‍മ്മപുരി, നീലഗിരി, അവിനാശി, സത്യമംഗലം, കരൂര്‍, പൊള്ളാച്ചി, കോയമ്ബത്തൂര്‍, ഉദുമല്‍പ്പേട്ട് എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് കൊങ്കുനാട്. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ മേഖലയിലുള്ള 50 നിയമസഭ സീറ്റുകളില്‍ 33 എണ്ണവും വിജയിച്ചത് എഐഎഡിംകെ-ബിജെപി സഖ്യമായിരുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp