തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Hw2c3yEL1xS3kG7g5iwHDe
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ: തമിഴ്നാട്ടിലെ തെങ്കാശി ജില്ലയില്‍ പാവൂര്ഛത്രത്തിന് സമീപം റെയില്‍വേ ട്രാക്കില്‍ ഒരാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. IT ഉദ്യോഗസ്ഥനായ സുബ്രഹ്മണ്യം (30) ആണ് മരിച്ചതെന്ന് റെയില്‍വെ പൊലീസ് പറഞ്ഞു. മരിക്കുന്നതിന് മുമ്ബ് സുബ്രഹ്മണ്യം പകര്‍ത്തിയ വിഡിയോയില്‍ രാമലിംഗം, ശരവണരാജ് രാമചന്ദ്രന് എന്നിവരാണ് ആത്മഹത്യക്ക് ഉത്തരവാദിയെന്ന് പറയുന്നുണ്ട്.
കഴിഞ്ഞ രണ്ടര വര്‍ഷമായി രാമലിംഗം, ശരവണരാജ് രാമചന്ദ്രന് എന്നിവര്‍ മാനസികമായും ജോലിസംബന്ധമായും തന്നെ പീഡിപ്പിക്കുകയാണെന്ന് സുബ്രഹ്മണ്യം ഭാര്യക്കയച്ച വിഡിയോയില്‍ പറയുന്നു. അഭിഭാഷകനായ രാമലിംഗം ബി.ജെ.പി പ്രവര്‍ത്തകനാണ്. തന്റെ പ്രശ്നങ്ങള്‍ എല്ലാവര്ക്കും അറിയാം. തനിക്കും തന്റെ കമ്ബനിക്കും ഇയാള്‍ നോട്ടീസ് അയച്ചിരുന്നെന്നും സുബ്രഹ്മണ്യം പറഞ്ഞു. സൗജന്യമായി പ്രൊജക്ട് ചെയ്ത് കൊടുക്കണമെന്ന് രാമലിംഗം ആവശ്യപ്പെട്ടിരുന്നെന്നും അതിന് വിസമ്മതിച്ചതിന് കഴിഞ്ഞ രണ്ടര വര്‍ഷമായി അയാള്‍ പീഡിപ്പിക്കുകയാണെന്നും വിഡിയോയില്‍ പറയുന്നു.
സര്‍ക്കാരും എം.കെ സ്റ്റാലിനും സംഭവത്തില്‍ ഇടപെടണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും സുബ്രഹ്മണ്യം വിഡിയോയില്‍ അഭ്യര്‍ത്ഥിച്ചു. കേസില്‍ അന്വേഷണം നടക്കുകയാണെന്നും സുബ്രഹ്മണ്യത്തിന്റെ ആരോപണങ്ങള്‍ പരിശോധിക്കുമെന്നും റെയില്‍വെ പൊലീസ് അറിയിച്ചു.