തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/IC6TYYVgbvoDfTDTHg977i
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ മതപരിവര്‍ത്തനം നടത്താന്‍ നിര്‍ബന്ധിച്ചെന്ന കേസില്‍ 23-കാരനെ അറസ്റ്റ് ചെയ്ത് തമിഴ്നാട് പോലീസ്. കരൂരില്‍ നിന്നുള്ള പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ഇമാം ഹമീഫ് എന്ന 23-കാരനെ തിരുപ്പൂര്‍ സിറ്റി പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് പെണ്‍കുട്ടി ഹമീഫിനെ പരിചയപ്പെടുന്നത്. തിരുപ്പൂരില്‍ ജോലി വാഗ്ദാനം ചെയ്ത ഹമീദ് അവിടെ താമസിക്കാന്‍ വീട് നല്‍കാമെന്നും ഉറപ്പുനല്‍കി. പ്രണയത്തിലായ ഇരുവരും ഒന്നിച്ച് ജീവിക്കാനും ആരംഭിച്ചു. എന്നാല്‍ പിന്നീട് മതപരിവര്‍ത്തനത്തിനായി പെണ്‍കുട്ടിയെ നിരന്തരമായി നിര്‍ബന്ധിക്കാന്‍ തുടങ്ങിയ ഹമീഫ് അവളുടെ പേരുമാറ്റാനും ഇസ്ലാമിക രീതിയില്‍ ഹമീഫിനെ വിവാഹം കഴിക്കാനും ആവശ്യപ്പെട്ടു.
എന്നാല്‍ മതപരിവര്‍ത്തനത്തിന് വിസമ്മതിച്ചതോടെ പെണ്‍കുട്ടിയെ ശാരീരികമായും മാനസികമായും ഉപദ്രവിക്കാന്‍ തുടങ്ങിയെന്നാണ് പരാതി.. ജാതിപരമായി പെണ്‍കുട്ടിയെ അധിക്ഷേപിച്ച ഹമീഫ് മതപരിവര്‍ത്തനത്തിന് തയ്യാറായില്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി അവ സമൂഹമാദ്ധ്യമത്തില്‍ അപ്ലോഡ് ചെയ്തു. ഒടുവില്‍ പെണ്‍കുട്ടി പോലീസിനെ സമീപിച്ചതോടെയാണ് ഹമീഫിനെതിരെ നടപടിയുണ്ടായത്. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഹമീഫ്.